Friday, July 20, 2007

സത്യപാലന്റെ ധര്‍മ്മസങ്കടങ്ങള്‍ - ( ബ്ലോഗേട്‌ 1)

പ്രിയരെ,ബാംഗ്ലൂര്‍ ടൈംസ്‌ എന്നപേരില്‍ രണ്ട്‌ ഭാഗങ്ങളിലായി എഴുതിവന്നിരുന്ന പരമ്പര ഇനി മുതല്‍ സത്യപാലന്‍ എന്ന കഥാപാത്രത്തിന്റെ കാഴ്ച്ചകളിലൂടെ ആയിരിക്കും അവതരിക്കപ്പെടുന്നത്‌....

തുടങ്ങും മുന്‍പ്‌ സത്യപാലനെക്കുറിച്ച്‌ -

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മനസ്സില്‍പ്പൊട്ടിമുളച്ച ഒരു കഥാപാത്രമാണ്‌ സത്യപാലന്‍..അന്ന്‌ ഒരു സ്വാശ്രയകോളേജ്‌ വിദ്യാര്‍ത്ഥിയായിട്ടായിരുന്നു അവതരിച്ചത്‌..ഗവണ്‍മന്റ്‌ നിയന്ത്രണത്തിലുള്ള ഒരു സ്വാശ്രയ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി..കൂടപ്പിറപ്പായ സോഡാക്കുപ്പിക്കണ്ണടയും,സഭാകമ്പവും,നാലു പെണ്‍കുട്ടികള്‍ ഒരുമിച്ചു വന്നു സംസാരിച്ചാല്‍ ചൂളിപ്പോവുന്നത്ര നിഷ്കളങ്കനും ലജ്ജാലുവുമായ സത്യപാലന്‍..കൂട്ടുകാര്‍ക്കിടയില്‍ ‘അന്തംകമ്മി‘(മലപ്പുറം സ്ലാങ്ങ്‌) എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്നു എന്നത്‌ പരസ്യമായ ഒരു രഹസ്യം മാത്രം..സ്വാശ്രയ കോളെജിന്റെ യൂണിഫോം ചട്ടകൂടില്‍ ഒതുങ്ങിക്കൂടി മുന്‍സീറ്റില്‍ തന്നെ ഇരിപ്പുറപ്പിക്കുന്ന സത്യപാലന്‍ പക്ഷെ പഠനത്തില്‍ എപ്പോളും ആവറേജ്‌ മാത്രം...

കൂടുതല്‍ വലിച്ചു നീട്ടുന്നില്ല..സത്യപാലന്റെ ധര്‍മ്മസങ്കടങ്ങള്‍ ഇവിടെത്തുടങ്ങുന്നു...
സത്യപാലന്റെ ഇന്‍ഡ്രൊഡക്ഷന്‍ സീന്‍...

രംഗം 1
-------

പൊടി നിറഞ്ഞു കിടക്കുന്ന ഗട്ടറുകളിലൊന്നില്‍ നിന്നും ചക്രങ്ങള്‍ അടുത്ത ഗട്ടറിലേക്ക്‌ ചാടിച്ചുകൊണ്ട്‌ പൊടിയുയര്‍ത്തി ഒരു കാര്‍ പാഞ്ഞു പോയി..ബാംഗ്ലൂര്‍ നഗരത്തിലെ ഒരു ഹൗസിംഗ്‌ കോളനിയിലേക്കു നീണ്ടുകിടക്കുന്ന ആ റോഡിന്റെ ഇരു വശങ്ങളിലും ഗുല്‍മോഹര്‍ മരങ്ങള്‍ ചുവപ്പു പൂക്കള്‍ വിരിയിച്ച്‌ നില്‍ക്കുന്നുണ്ട്‌..തണലും,ഇലക്കിടയിലൂടെ പൊടിഞ്ഞു വീഴുന്ന പ്രഭാതത്തിലെ ഇളംവെയിലും കീറിമുറിച്ച്‌ അവന്‍ നടന്നു..അവന്‍ സത്യപാലന്‍...

ഫുള്‍സ്ലീവ്‌ കോട്ടണ്‍ഷര്‍ട്ട്‌ ബ്രാന്‍ഡെഡ്‌ കോട്ടണ്‍പാന്റ്‌സിന്റെ ഉള്ളില്‍ത്തിരുകി, ഓഫീസ്‌ നിയമാവലികളില്‍ പെടുന്നില്ലെങ്കില്‍ പോലും പതിവുപോലെ ടൈകെട്ടി..കോളേജ്‌ പഠനകാലത്തേപോലെ തന്നെ വലിയൊരു ബാഗ്‌ പുറത്ത്‌ തൂക്കിയാണ്‌ ടിയാന്‍ നടന്നു വരുന്നത്‌...

ദൂരേ, പണിതുകൊണ്ടിരിക്കുന്ന പുത്തന്‍ ഷോപ്പിംഗ്‌ മാള്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റിലേക്ക്‌ ദിവസക്കൂലിക്കാരായ ഗ്രാമീണര്‍ പണിസാമാനങ്ങളുമായി പോവുന്നു..ചെമ്പന്‍ മുടിയും, പാന്‍പരാഗ്‌ നിറഞ്ഞു തുളുമ്പുന്ന കവിള്‍ത്തടങ്ങളുമായ്‌ കുറേപ്പേര്‍...

തൊട്ടടുത്ത പോലീസ്‌ ക്യാമ്പില്‍ നിന്നും,പ്രഭാതവ്യായാമങ്ങള്‍ക്കായി പോലീസുകാര്‍ കൂട്ടം കൂട്ടമായി ഇറങ്ങിവരുന്നുണ്ട്‌..ഇറുകിയ, കഴുത്തിറക്കി വെട്ടിയ മുറിക്കയ്യന്‍ ബനിയന്‍ പൊടിപുരണ്ടിരിക്കുന്നു..പ്ലാവില്‍ ചക്ക തൂങ്ങിക്കിടക്കുന്നതുപോലെ വ്യായാമമുറകള്‍ക്കു വഴങ്ങിക്കൊടുക്കാത്ത കുടവയര്‍..മുട്ടോളമെത്തുന്ന കാക്കി ട്രസര്‍...

പശ്ചാത്തലത്തില്‍ ദൂരെ നിന്നും നായകള്‍ കുരക്കുന്ന ശബ്ദം കേള്‍ക്കാം..അത്‌ പതുക്കെ പതുക്കെ അടുത്തേക്ക്‌ വരുന്നു...ഒരു കൂട്ടം നായകള്‍ കുരച്ചു വരുന്ന ശബ്ദം...പോലീസ്‌ക്യാമ്പിലെ കുടുംബങ്ങള്‍ താമസ്സിക്കുന്ന മങ്ങിയ മഞ്ഞച്ചായം പൂശിയ ക്വാട്ടേര്‍സുകളുടെ വീതികുറഞ്ഞ മുറ്റങ്ങള്‍ക്കിടയിലെ റോസ്‌ ചെടികള്‍ക്കും ഉണങ്ങിയ ചീരത്തൈകള്‍ക്കുമിടയിലൂടെ നായകള്‍ പൊടിപാറുന്ന നിരത്തിലേക്ക്‌ കൂട്ടമായി വരുന്നുത്‌ കാണാം..അവന്റെ കാലുകള്‍ക്ക്‌ വേഗം കൂടി...നായകളെ അവനു വലിയ പേടിയാണെന്നു തോന്നുന്നു...( ദിനംപ്രതി പത്രവാര്‍ത്തകളില്‍ നിറയുന്ന നായകളുടെ ആക്രമണവാര്‍ത്തകള്‍ അവന്റെ മനസ്സിലൂടെ പാഞ്ഞു പോയിക്കാണണം...)

cut to:

നായക്കൂട്ടം നിരത്തും മുറിച്ചുകടന്ന കുറ്റിക്കാടുകളിലേക്ക്‌ പായുന്നു..അവന്‍ ശ്രദ്ധിച്ചു..മൂത്രമൊഴിച്ച്‌ അതിരു തിരിച്ചിരിക്കുന്ന അവരുടേതായ സാമ്രാജ്യത്തില്‍ കടന്നു കയറിയ ഏതെങ്കിലും അന്യതെരുവുകാരനായ നായയെ വേട്ടയാടുന്നതാവാം....

ഒരു കൂട്ടം നായകള്‍ ചേര്‍ന്ന് മറ്റൊരു നായയെ ഓടിക്കുന്നു...ഓടിയോടിത്തളര്‍ന്ന ആ മൃഗം മതിലിനോട്‌ ചേര്‍ന്ന് കീഴടങ്ങിയ പോലെ കാലുകള്‍ക്കിടയില്‍ വാലുവളച്ച്‌ വെച്ച്‌ വിധേയത്വം കാണിച്ചു നിന്നു..വേട്ടയാടിയെത്തിയ നായക്കൂട്ടം മണം പിടിച്ച്‌ ഇരയുടെ അടുത്തെത്തി...കൂട്ടത്തില്‍ നേതാവെന്നു തോന്നിപ്പിക്കുന്ന നായ ഇരയോട്‌ മതിലിനോട്‌ ചേര്‍ന്നു നില്‍ക്കാന്‍ ആഞ്ജ്ജാപിച്ചു..നായമൂപ്പന്റെ ശിങ്കടികളിലൊരുവന്‍ മുരണ്ട്‌ ഭീഷണി സ്വരം പുറത്തേക്കയച്ചു..പിന്നെ അവിടെ കാണുന്ന കാഴ്ച്ചകള്‍ നീലച്ചിത്ര സി.ഡികളെപ്പോലും ലജ്ജിപ്പിക്കുന്നതാണ്‌...നായക്കൂട്ടങ്ങളുടെ കൂട്ടബലാത്സംഗം...

അവന്‍ അതു നോക്കിനില്‍ക്കാതെ നടന്നകലുന്നു....

രംഗം - 2
--------

തിരക്കേറിയ റോഡിലൂടെ വാഹനങ്ങള്‍ പായുന്നു...പലനിറത്തിലുള്ള ബി.എം.ടി.സി ബസ്സുകള്‍ ആളുകളെ കുത്തിനിറച്ചോടുന്നുണ്ട്‌...തിരക്കുപിടിച്ച ബസ്സുകളില്‍ കയറാനുള്ള മടികാരണം ആയിരിക്കണം അവന്‍ പിന്മാറി നില്‍ക്കുന്നു..

ഇടക്കിടെ സ്റ്റോപ്പുകളില്‍ നിന്നു മാറി ഐ.ടി കമ്പനികളിലേക്ക്‌ ജീവനക്കാരുമായിപ്പോവുന്ന വാഹനങ്ങള്‍ വന്നു നിര്‍ത്തുന്നു പോവുന്നു...തൊട്ടരുകില്‍ ഒരു മരത്തിന്റെ ചുവട്ടില്‍ കൂട്ടിയിരിക്കുന്ന ചപ്പുചവറുകള്‍ക്കിടയില്‍..ഒരു കാക്ക പ്രാവിന്റെ ജഢം കൊത്തിവലിക്കുന്നു...പ്രാവിന്റെ ഒടിഞ്ഞ കഴുത്തില്‍ നിന്നും ഒഴുകികല്ലിച്ച ചോരപ്പാടുകളില്‍ കൊത്തിപ്പറിക്കുന്ന കാക്ക...

രംഗം - 3
--------

ബാംഗ്ലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ഷോപ്പിംഗ്‌ മാള്‍...സ്വയം തുറന്നു തരുന്ന വാതിലുകള്‍ മുറിച്ചുകടന്ന് ആള്‍ക്കൂട്ടത്തിലൂടെ നുഴഞ്ഞുകയറി..ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞില്ലാതായി അവന്‍ ചുറ്റിനടക്കുന്നു..കറുത്ത മനുഷ്യരൂപങ്ങളെ പുത്തനുടുപ്പുകളിടുവിച്ച്‌ ചില്ലുക്കൂടുകള്‍ക്കു പിന്നില്‍ നിറുത്തിയിരിക്കുന്നു..സ്വയം നീങ്ങുന്ന കോണിപ്പടികളില്‍ കൈകോര്‍ത്തുപിടിച്ച്‌ നീങ്ങുന്ന മിഥുനങ്ങളെ നോക്കിനില്‍ക്കുന്നു അവന്‍...

5 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

“ ബാംഗ്ലൂര്‍ നഗരത്തിലെ ഒരു ഹൗസിംഗ്‌ കോളനിയിലേക്കു നീണ്ടുകിടക്കുന്ന ആ റോഡിന്റെ ഇരു വശങ്ങളിലും ഗുല്‍മോഹര്‍ മരങ്ങള്‍ ചുവപ്പു പൂക്കള്‍ വിരിയിച്ച്‌ നില്‍ക്കുന്നുണ്ട്‌..തണലും,ഇലക്കിടയിലൂടെ പൊടിഞ്ഞു വീഴുന്ന പ്രഭാതത്തിലെ ഇളംവെയിലും കീറിമുറിച്ച്‌ അവന്‍ നടന്നു..അവന്‍ സത്യപാലന്‍... “

സത്യപാലന്റെ ധര്‍മ്മസങ്കടങ്ങള്‍ --- (ബാംഗ്ലൂര്‍ ടൈംസ് - 3 )

SUNISH THOMAS said...

:-)

Promod P P said...

ഗുട്ടാ ഇജ്ജാ ഫോറത്തിനു ചുറ്റും വട്ടം ചുറ്റുന്നത് കണ്ടപ്പഴേ തോന്നിയതാ,ഇങ്ങനെ എന്തെങ്കിലും പുറത്ത് ചാടും എന്ന്

Areekkodan | അരീക്കോടന്‍ said...

I thought gutters are in our Kerala only....now it is in Bangalore city also???

Areekkodan | അരീക്കോടന്‍ said...

I thought gutters are in our Kerala only....now it is in Bangalore city also???